ആർത്തിരമ്പുന്നൊരു
കടലുണ്ട് വാതിൽക്കൽ,
വീട്ടു പടിക്കലിൽനിന്നത്
കാറ്റുമൊന്നിച്ച് തിരയായ്
വീടു വിഴുങ്ങുമ്പോഴേക്കുമൊരു
വഞ്ചിയുമായ് എത്തണം,
ചാരുപടിയിലെ ജീവനുകളെ
ചാരത്തു നിർത്തണം,
കടലുണ്ട് വാതിൽക്കൽ,
വീട്ടു പടിക്കലിൽനിന്നത്
കാറ്റുമൊന്നിച്ച് തിരയായ്
വീടു വിഴുങ്ങുമ്പോഴേക്കുമൊരു
വഞ്ചിയുമായ് എത്തണം,
ചാരുപടിയിലെ ജീവനുകളെ
ചാരത്തു നിർത്തണം,
ആഞ്ഞു തുഴയുന്ന
പങ്കായവുമായി
കാറ്റിനെതിരെ
ഒഴുക്കിനെതിരെ
തുഴഞ്ഞ്-തുഴഞ്ഞീ
ആർത്തിരമ്പുന്ന
കടൽ കടക്കണം,
പങ്കായവുമായി
കാറ്റിനെതിരെ
ഒഴുക്കിനെതിരെ
തുഴഞ്ഞ്-തുഴഞ്ഞീ
ആർത്തിരമ്പുന്ന
കടൽ കടക്കണം,
അത് കണ്ടവർ
എന്റെ പങ്കായത്തിന്റെ
എന്റെ തുഴച്ചിലിന്റെ
പോരിശ പറഞ്ഞ്
വള്ളപ്പാട്ട് പാടും,
എന്റെ പങ്കായത്തിന്റെ
എന്റെ തുഴച്ചിലിന്റെ
പോരിശ പറഞ്ഞ്
വള്ളപ്പാട്ട് പാടും,
മുങ്ങിത്താഴുന്ന
മീനുകളുണ്ടല്ലൊ!
അവർക്ക്......
അവർക്ക്-
കുശുമ്പാകട്ടെയീവഞ്ചി.
മീനുകളുണ്ടല്ലൊ!
അവർക്ക്......
അവർക്ക്-
കുശുമ്പാകട്ടെയീവഞ്ചി.
ചത്ത് പൊന്തുന്നവയോട്
അറപ്പല്ല
വെറും വെറുപ്പാണ്,
അവരോർത്തില്ല
ഈ കടലിനു വീട്ടുപേരുകൾ
കുല മഹിമകൾ
പണ നിലവാരങ്ങളെന്നിവ
ഓർമ്മയില്ലെന്ന്,
അറപ്പല്ല
വെറും വെറുപ്പാണ്,
അവരോർത്തില്ല
ഈ കടലിനു വീട്ടുപേരുകൾ
കുല മഹിമകൾ
പണ നിലവാരങ്ങളെന്നിവ
ഓർമ്മയില്ലെന്ന്,
ഓർക്കുക
കരയിൽ,
അരികിൽ
ആർത്തിരമ്പുന്നൊരു
കടലുണ്ടെന്ന്.
*ഷാജു അത്താണിക്കൽ
കരയിൽ,
അരികിൽ
ആർത്തിരമ്പുന്നൊരു
കടലുണ്ടെന്ന്.
*ഷാജു അത്താണിക്കൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ