2023, ജനുവരി 22, ഞായറാഴ്‌ച

Red Sea International Film Festival കണ്ട സൗദി ഫിലിമിന്റെ റിവ്യു

 സൗദി ഫിലിം ഡയറക്ടർ ഖാലിദ് ഫഹദ് കൃത്യമായി നിരീക്ഷണ ബോധ്യമുള്ള  സിനിമ പ്രവർത്തകനാണെന്ന് മനസിലാക്കാൻ അദ്ദേഹത്തിന്റെ "വാല്ലി റോഡ്" എന്ന സിനിമ കണ്ടാൽ മാത്രംമതി,സിനിമ കഴിഞ്ഞപ്പോൾ ഗാല തിയറ്ററിൽനിന്നും ഉയർന്ന കരഘോഷം അതിനൊരു തെളിവായിരുന്നു, ഒരു അമേച്ചർ ഫിലിമിന് ആവശ്യമായ എല്ലാ ഘടകങ്ങളും തന്ത്രപൂർവ്വം ഉപയോഗിച്ച് ഒരു ചെറിയ ലാഗ് പോലും വരുത്താതെ കാഴ്ചക്കാരനിലേക്ക് തന്റെ നിലപാട് അറിയിക്കുകയാണ് ഖാലിദ് ഫഹദ് , ആധുനിക സിനിമ ചിത്രീകരണം രംഗത്ത് സൗദി മുന്നോട്ട് വെക്കുന്ന ഉറച്ച ചുവടുവെപ്പുകളിലൊന്ന് ഖാലിദ് ഫഹദിന്റെ വാല്ലി റോഡാണെന്ന് ഊന്നിപ്പറയാം, 


ജിദ്ദ റിഡ്സ് കാർട്ടൻ ഹോട്ടലിലെ ഗാല തിയെറ്ററിൽ ഒരു ഇന്റർനാഷണൽ ഫിലിം ഫസ്റ്റിവലിൽ  സൗദിയിൽനിന്നുള്ള ഒരു ഫിലിം കണാൻ ഇരിക്കുമ്പോൾ മനസിൽ പല ചോദ്യങ്ങൾ ഉരുത്തിരുഞ്ഞു വന്നിരുന്നു - സിനിമ മേഘലയ്ക്  അധികമൊന്നും ചരിത്രം പറയാൻ കഴിയാത്ത ഒരു രാജ്യത്തിനിന്ന് പുതിയ സിനിമകൾ ഉണ്ടാകുമ്പോൾ അതിന്റെ നിലവാരത്തിൽ വലിയ ആശങ്കകൾ  ഉണ്ടായിരുന്നു, എന്നാൽ ഖാലിദ് ഫഹദ് അത്തരം എല്ലാം തെറ്റിദ്ധാരണകളേയും സിനിമ തുടങ്ങി നിമിഷങ്ങൾ കഴിയുമ്പോൾതന്നെ ഇല്ലാതാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ഫിലിം മേക്കിംഗ് ,

"തമാശയിലൂന്നിയ സാഹസിക" കഥയെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ഖാലിദ് സ്ക്രിപിറ്റ് തെയ്യാറാക്കിയിരിക്കുന്നത്, "അലി" എന്ന ആൺകുട്ടിയെ കേന്ദ്ര കഥപാത്രമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്, അലി ഒരു നിശ്ബ്ദ ബാലനാണ്, എന്നാൽ തന്റെ ഇഷ്ടപ്പെട്ട ആട്ടിൻ കുട്ടിയെ "ഗ്യാറാ ഗ്യാറാ.." എന്ന് വിളിക്കുന്നത് ഒഴിച്ചാൽ അലി എന്ന കഥാപാത്രം മറ്റൊന്നും സിനിമസിൽ സംസാരിക്കുന്നില്ല, അലി സംസാരിക്കാത്തതിനും അലിക്ക്  ശബ്ദമില്ലാതകുന്നതിനും കാരണമെന്താണെന്ന് സിനിമതന്നെ ക്രത്യമായി കാര്യം പറയുന്നുണ്ട്, കർക്കശക്കാരനായ പിതാവും തന്റെ ചുറ്റുപാടും അലിയെ എപ്പോഴും നിശബ്ദനാക്കികൊണ്ടിരിക്കുന്നു, "നീ പൊട്ടനാണെന്നും ഭ്രാന്തനാണെന്നും" എപ്പോഴും കുറ്റപ്പെടുത്തുമ്പോൾ അലി തന്റെ സ്വപ്നങ്ങളോടും തന്നോടും മാത്രം സംവദിക്കുന്ന കുട്ടിയായി മാറുന്നു,കുട്ടിതത്തിൽനിന്ന് കാണുന്ന ചെറിയ കുരുത്തക്കേടുകളും പ്രശ്നങ്ങളും കുറ്റപ്പെടുത്തുലകളിലേക്ക് മാത്രമായി ചുരുങ്ങിയപ്പോൾ അലിക്ക് കൂടെ ഉള്ളവരെല്ലാം ശത്രുകളായി മറുന്നു, അങ്ങനെ അലി ഒരു ആട്ടിൻ കുട്ടിയിലേക്ക് തന്റെ സ്നേഹം മുഴുവൻ നിക്ഷേപിക്കുന്നു.

ഒരു ദിവസം പിതാവ് അലിയുമൊത്ത്  വാഹനത്തിൽ സുന്ദരമായ തന്റെ ഗ്രാമാത്തിലെ താഴ്വരയിലുടെ യാത്ര പോകുന്നു, അലിയെ ഡോക്ടറെ കാണിക്കാൻ വേണ്ടി കൊണ്ട് പോകുകയാണ്, എന്നാൽ വാഹനത്തിൽ കേറും മുമ്പേ അവൻ ഗ്യാറ എന്ന ആട്ടിൻ കുട്ടിയെ വണ്ടിയിലേക്ക് കേറ്റുന്നു, യാത്ര മധ്യേ ഒരു ചെറിയ പെട്രോൾ സ്റ്റേഷനിൽ വണ്ടി നിർത്തുന്നു, പിതാവ വണ്ടിയിൽനിന്ന് ഇറങ്ങി പോകുന്നു, വണ്ടി നിർത്തിയ ഉടൻ ആട്ടിനികുട്ടി പുറത്തേക്ക് ചാടുന്നു, അലി പിന്നീട് വണ്ടിയിൽ ആടിനെ  നോക്കുമ്പോൾ കാണുന്നില്ല ഗ്യാറയെ തിരഞ്ഞ് അലി ദൂരേക്ക് താഴ്വരകളിലേക്ക് മറയുന്നു, പിതാവ് തിരിച്ച് വരുമ്പോൾ ആട്ടിൻ കുട്ടിയും അലിയും വണ്ടിയിൽ ഇല്ല , അലിയെ കാണാതെ പിതാവും കുടുബവും വിഷമത്തിൽ ആവുന്നു, പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുന്നു,

അലി നടന്ന് നടന്ന് താഴ്വർകൾക്ക് അപ്പുറം എത്തുന്നു, അവാസാനം ആടുകൾക്കൊപ്പം ആടുമേക്കാൽ കേന്ദ്രത്തിൽ താമസിക്കുന്ന അജ്ഞാതനായ നടോടിയുടെ അടുത്ത് എത്തുന്നു, അയാൾക്ക് അലിയെ ഇഷടപ്പെടുന്നു, അലി അവിടെയുള്ള ആടുകൾക്കൊപ്പവും അയാളോടൊപ്പം അവിടെ താമസിക്കുന്നു, രാത്രിയിൽ അലി ചില സ്വപങ്ങൾ കാണുന്നു, ചില ഭീകര ശ്ബദങ്ങൾ കേൾക്കുന്നു, എന്തോ ഒന്ന് അലിയ മണലിലേക്ക് പിടിച്ച് വലിക്കുന്നപോലെ, അതിനിടക്ക് അലി ആട്ടിൻ കുട്ടിയുടെ കരച്ചിൽ കേൾക്കുന്നു, അലി ഗ്യാറ ഗ്യാറാ എന്ന് വിളിച്ച് വീട്ടും കാട്ടിലേക്ക് പോകുന്നു,  ആടുമേക്കാൽ കേന്ദ്രത്തിലെ അയാൾ അലിയെ തിരയുന്നു എങ്കിലും എവിടേയും കാണാൻ ഇല്ലാ, അലി വീണ്ടും ഒറ്റപ്പെടുന്നു, യാത്ര തുടരുന്നു.

അപ്പോഴേക്കും വീട്ടിൽ അലിയെ കാണാതെയുള്ള പ്രശ്നങ്ങൾ കൊടുമ്പിരിക്കൊള്ളുന്നു , "ആ ഭ്രാന്തൻ അലി എവിടെ" എന്ന പിതാവ് ശകാരിക്കുന്നത് ഇടക്ക് ഇടക്ക് കേൾക്കാം, പോലീസ് സ്റ്റേഷനിൽതന്നെ തമ്പടിച്ച് പിതാവ് അലിയെ കണ്ടെത്താൻ പോലിസിനോട് നിരന്തരം സമ്മർദ്ദം ചൊലുത്തുന്നു,
അതിനിടക്ക് മുഹമ്മദ് അൽഷെഹരി അവതരിപ്പിക്കുന്ന പോലീസ് ഓഫീസർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു സിനിമയിൽ വളരെ രസകരവും ചിരി ഉളവാക്കുന്ന സംഭാഷണങ്ങളും ഷെഹരി ചെയ്യുന്നുണ്ട്, അമിതമായ ഗിമ്മിക്കുകളൊന്നുമില്ലാതെ സ്വാഭവിക അഭിനയത്തിലൂടെ ചിരിപ്പിക്കാൻ കഴിയുന്ന ഒരു നടനാണ് മുഹമ്മദ് അൽഷെഹരി,

അലിയുടെ സഞ്ചാരം വീണ്ടും മുമ്പ് പിതാവ് വണ്ടി നിർത്തിയ അതേ പെട്രോൾ സ്റ്റേഷനിൽ എത്തുന്നു, അതേ സമയം അലി അവിടെയുള്ള ക്രോസറി ഷോപ്പിലെ ഫിലിപൈനി ജോലിക്കാരനുമായി തർക്കം ഉണ്ടായി സാധങ്ങൾ എല്ലാം വലിച്ചെറിഞ്ഞ് പോകുന്നുണ്ട്, അലി ഈ സ്ഥലത്ത് എത്തുമ്പോൾ ഗ്രൊസറി ഷോപ്പിനടുത്ത് ആടുകളുമായി നിർത്തിയ ഒരു വാഹനം ലക്ഷ്യമാക്കി കള്ളന്മാരായ മൂന്ന് യുവാക്കൾ നിൽക്കുനുണ്ടായിരുന്നു, ആടുകളെ കണ്ട അലി വാഹനത്തിന്റെ തുറന്ന സ്ഥലത്ത് കേറി തന്റെ ആട്ടിൻ കുട്ടി അവയ്ക്കിടയിലുണ്ടൊ എന്ന് തിരയുന്നതിനിടയിൽ കള്ളന്മാർ വാഹനം എടുത്ത് ഓടിച്ച് പോകുന്നു, അലി പിന്നീടെ കാട്ടിൽ കള്ളന്മാരെകൂടെ പെട്ട് പോകുന്നു, അലി മിണ്ടുന്നില്ലെന്ന അറിഞ്ഞ് കള്ളന്മാർ അലിയെ കൂടെ കൂട്ടുന്നു, എന്നാൽ അലി അവിടെനിന്നും തന്റെ സാഹസിക യാത്ര തുടരുന്നു.

വഴിയിൽ തന്റെ വണ്ടി കേടായി കുടുങ്ങിയ പോലീസ് കാരന്റെ അടുത്ത് അലി എത്തിപ്പെടുന്നു, പേര് എന്താണ് നീ എന്തിനാണ് ഇതിലെ നടക്കുന്നതെന്ന് അലിയോട് ചോദിക്കുമ്പോൾ തന്റെ കയ്യിലെ അലി എന്നെഴുതിയത് പോലീസുകാരന ശ്രദ്ദയിൽപ്പെടുന്നു, കയ്യിൽ എഴുതിയ നമ്പറിലേക്ക് പോലീസുകാരൻ വിളിക്കുമ്പോൾ അപ്പുറത്ത് സ്ത്രീ ശബ്ദം കേൾക്കുമ്പോൾ അയാൾക്ക് എന്തൊന്നില്ലാത്ത ഒരു ഉന്മേശം കേറുന്നു, അലി എന്ന് പറയുമ്പോൾ , ഫോൺ എടുത്തത് അലിയുടെ സഹോദരിയായിരുന്നു, അലി എവിടെ എന്ന് തിരിച്ച് ചോദിക്കുമ്പോൾ , ആ അലി എന്റെ കൂടെയുണ്ട് ഒരു പ്രശ്നംവുമില്ലെന്ന് പറയുന്നു, അലിയുടെ പിതാവ് എവിടെ എന്ന് ചോദിക്കുമ്പോൾ , താമശ നിറഞ്ഞ് പോലീസ്കാരൻ മറുപടി പറയുന്നത് തിയറ്ററിൽ ചിരി ഉളവാക്കുന്നുണ്ട്, 

പിന്നീട് അലി ആ പോലീസ് ഓഫീസർക്ക് ചിലത് കാണിച്ച് തരാം എന്ന് ആഗ്യം കാണിച്ച് കാട്ടിലൂടെ കൊണ്ട്പോയി കള്ളന്മാരുടെ കേന്ദ്രം കാണിച്ച് കൊടുക്കയും അവരെ പിടിക്കുകയും ചെയ്യുന്നു, എല്ലാം കഴിഞ്ഞ് അലിയെ കുടുബത്തിന്ന് കൈമാറാൻ വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്നുണ്ട്, പിതാവ് അലിയെ കണ്ടയുടൻ  ശകാരിക്കുമ്പോൾ പൊലീസ് അലിയെ കുറിച്ച് പറയുന്നുണ്ട് ഇവൻ നല്ല പയ്യനാണ് , നല്ല ബുദ്ധിയുള്ള കുട്ടിയാണ്, പിതാവ് തനിക്ക് നഷ്ടപ്പെട്ട ദിവസങ്ങളെ കുറിച്ചും പണത്തെ കുറിച്ചും പറഞ്ഞു കൊണ്ടെ ഇരുന്നു, 

തിരിച്ച് വീട്ടിലേക്ക് പോകാൻ വളരെ ദൂരമുണ്ട്  , യാത്രയിൽ രാത്രി ആയതോടെ ഒഴിഞ്ഞ സ്ഥലത്ത് അവർ ഭക്ഷണം പാകം ചെയ്യാൻ തമ്പടിക്കുന്നു, അലി വീണ്ടും തന്റെ ഗ്യാറ എന്ന ആട്ടിൻ കുട്ടിയുടെ  ശബ്ദം കേൾക്കുമ്പോൾ വീണ്ടും കാട്ടിലേക്ക് നടന്ന് പോകുന്നു, അലി വീണ്ടും ആ ആട്മേക്കാൽ കേന്ദ്രത്തിലെ നാടോടിയെ കണ്ട് മുട്ടുന്നു, പിന്നീട് അലിയും പിതാവും സഹോദരിയും അറബിയും ഒന്നിച്ച് കാണുന്നു, അറബി പറയുന്നു അലി ലോകത്തിന്ന് വെളിച്ചമാണ്, അലിയൊപ്പോലുള്ള കുട്ടികളാണ് യഥാർത്ത നന്മയുടെ വക്തക്കാൾ എന്ന് പറഞ്ഞ് സിനിമ അവസാനിക്കുന്നു,

സിനിമയിലെ വലിയ രസ്കരമായ പല അനുഭവങ്ങളുമുണ്ട് ,തമാശകളും ഫാന്റസിയും നന്മയുടെ പഠനവും പങ്കെവെക്കുന്നുണ്ട് വാല്ലി റോഡ്, അലിയുടെ സ്വപ്നത്തിലെ പെൺകുട്ടിയും , നല്ല ഗാനവുമെല്ലമായി സിനിമ പുതിയ ആശയപരമായ  സംവാധനത്തിന് വഴി തുറക്കുന്നുണ്ട്, കുട്ടികളുടെ വാക്കുകൾക്കും പ്രവർത്തികൾക്ക് വില കൽപ്പിക്കാത്ത  വീടുകളിലെ കുട്ടികൾ എന്തായി മാറും എന്ന് പ്രവചിക്കാൻ കഴിയില്ല, അവരുടെ നന്മയെ കാണാത്ത മാതാപിതാക്കൾക്ക് ഒരു അറിയിപ്പായുമെല്ലാം സിനിമയെ വിലയിരുത്താം.
ഖാലിദ് ഫഹദിനെ പോലുള്ള സംവിധായകർ ഭാവി സൗദി സിന്മയുടെ വക്തക്കാളാണ്.

2020, സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഞാൻ ചുവന്നിരിക്കുന്നു

ഞാൻ ചുവന്ന പോയത്

നേര് കറുത്തുപോയതിനാൽ,

ഞാൻ ചുവന്ന് പോയത്

നാട് ഇരുൾ മൂടിയതിനാൽ


ഞൻ ചുവന്നു പോയത്

നീ കരിഞ്ഞു പോയതിനാൽ

ഞാൻ ചുവന്നു പോയത്

നീ കരഞ്ഞു വീണതിനാൽ


ചുവപ്പ് വന്നതല്ല,

ചുവപ്പിലൊരു സത്യമുള്ളതിനാൽ

ഞാൻ ചുകപ്പ് 

ചായം തോച്ച് പോയി,


മരിച്ചിടുമ്പോളൊരിക്കലും

എൻ്റെ കറുത്തമേനിയിൽ

ചുവപ്പ് പൂശരുത്

കറുപ്പിനൊപ്പം ചുവപ്പൊരിക്കലും 

ചേർന്ന് പോകരുത്


ചുവപ്പ് തേച്ച കോലങ്ങൾ

ചവർപ്പ് പാകിയ മനുഷ്യരാണ്

ചുവപ്പില്ലെങ്കിൽ പിന്നെ

ചത്തുപോയീടുക ലോകമേ



2020, ജൂൺ 6, ശനിയാഴ്‌ച

ഫെയ്സ്ബുക്കിൽ നട്ട മരങ്ങൾ,


ഷാജു അത്താണിക്കൽ,
-------------------
നെറ്റ്-വർക് സിഗ്നലിൽ
തുളുമ്പുന്ന
എഫ് ബി വാളിൽ
മൗസ് കൊണ്ട് അയാൾ
ആഞ്ഞ് കൊത്തി,
ഒരു ചെറിയ കുഴിയെടുത്തു,
വൈഫൈ പച്ച
വെളിച്ചം കൊണ്ടൊന്ന് നനച്ചു,
കീബോടിലെ കടുപ്പമേറിയ
അക്ഷരങ്ങൾ അയാൾ
നനവുള്ള വാളിലേക്ക്
വാരി വിതറി,
അപ്രതീക്ഷിതമായ പോസ്റ്റിൽ
മണ്ണിരകൾ
തലപൊക്കി,,
അധികം താമസിക്കാതെ
ലൈക്കും കമന്റുകളുമായി
ആ തൈ മുളച്ചു പൊങ്ങി,
ഇടക്ക്, ചില
വെട്ട് കിളി കമന്റുകൾ
മുള നുള്ളാൻ
ശ്രമിക്കുന്നുണ്ടായിരുന്നു,
മുള്ള് വേലി
മറുപടികൾകൊണ്ട്
അതിനൊരു
കവച്ചം തീർത്തു,
മരം എഫ്ബി വാളിൽ ഒരു
വരമയി മാറട്ടെയെന്ന് പ്രാർത്ഥിച്ചു,
കഴിഞ്ഞ വർഷം നട്ട മരത്തിന്ന്
രണ്ടായിരം ലൈക്ക്
ലഭിച്ചിരുന്നല്ലൊ എന്നോർത്ത അയാൾ
കമ്പ്യൂട്ടറും ഏസിയും
ഓഫ് ചെയ്ത പുറത്തിറങ്ങി.
ഷാജു അത്താണിക്കൽ

2020, ഏപ്രിൽ 7, ചൊവ്വാഴ്ച

അൽ ബർസ സൗദിയിലുണ്ടൊരു കൊടൈക്കനാൽ

മരുഭൂമിയിലൂടെയുള്ള യാത്രകൾ വിരസത നിറഞ്ഞതാണെന്ന തെറ്റിദ്ധാരണ നിരന്തരമായ യാത്രകളിൽ എന്നെ അപ്പാടെ മാറ്റിയിട്ടുണ്ട്,  സഞ്ചാരികൾക്ക് മരുഭൂമി നലകുന്ന വിരുന്നുകൾ മറ്റേതു സ്ഥലത്തേക്കാൾ വ്യത്യസ്തമാണ്, ആ മണൽപ്പരുപ്പുകളെ സൂക്ഷമമായി നിരീക്ഷിച്ചിച്ചാൽ വളരെ വ്യത്യസ്തതകൾ നിറഞ്ഞ   ഭൂപ്രദേശങ്ങളെ കാണാൻ കഴിയും, സൗദിയുടെ  റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ മരുഭൂമി ഓരോ  കിലോമീറ്ററുകൾ പിന്നിടുമ്പോഴും അതിന്റെ വേഷപ്പകർച്ചകൾ വീക്ഷിക്കാൻ കഴിയും, ചുവന്ന മണലും, മങ്ങിയ മണൽ കുന്നുകളും കറുത്ത പാറകളും, ചരൽ നിറഞ്ഞ പ്രദേങ്ങളുമെല്ലാം ഈ മേഖലയിൽ ദൃശ്യമാണ്,ചരിത്രങ്ങളുടെ മണൽ തരികളെന്നും ഇവയെ വിശേഷിപ്പിക്കാം,അത്രമാത്രം ചരിത്രം ഈ കാണുന്ന വിജനതയിൽപോലുമുണ്ട് എന്നതാണ് മരുഭൂമിയുടെ പ്രത്യേകത,വരണ്ടുണങ്ങിയ ഈ മണൽ കുന്നുകളിൽ ഒരു ചാറ്റൽ മഴ പെയ്താൽ അപ്പാടെ പൂക്കൾ വിരിഞ്ഞ് പന്തലിക്കുന്ന പച്ചച്ചെടികളെ കാണുമ്പോൾ മുമ്പ് കണ്ട ആ മണൽ പരപ്പെവിടെയെന്ന് അതിശയത്തോടെ ചോദിച്ചേക്കാം, പ്രവചനങ്ങൾക്കൊരുതരത്തിലുമുള്ള വക നൽകാത്ത ഭൂമിയിലെ അത്യപൂർവ്വ പ്രതിഭാസമാണ്  മണലാരണ്യങ്ങൾ,

ബർസയിലേക്ക് യാത്ര ചെയ്യാനുള്ള കാരണവും അത് തന്നെയാണ് ഈ മരുഭൂമിയിൽ പച്ചപ്പ് നിറഞ്ഞുനിലക്കുന്ന ഒരു പ്രദേശം, അതിനപ്പുറം ജനവാസം കുറഞ്ഞൊരു മലയോര മേഖല,അതല്ലെങ്കിൽ ഒരു ഗ്രാമം,
യാത്ര തുടങ്ങി ജിദ്ദ പട്ടണത്തെ അതിവേഗം പിന്തള്ളി,ഉസ്ഫാൻ പ്രദേശവും കഴിഞ്ഞു, യാത്ര മണൽ കുന്നുകൾ പിന്നിട്ട് തുടങ്ങി , മണൽ പരപ്പുകൾ മാറിത്തുടങ്ങിയിരിക്കുന്നു  . 
കറുത്ത പാറ കഷ്ണങ്ങൾ നിറഞ്ഞ പ്രദേശമാണ് ഇപ്പോൾ റോഡിന്റെ രണ്ട് വശങ്ങളിലും  , ഇടക്കുള്ള പച്ചപ്പുകളിൽ വിദൂരത്ത് ആടുകളും ഒട്ടകങ്ങളും അനയാസം മേഞ്ഞു നടക്കുന്നു, കൂടെ ചിലയിടങ്ങളിൽ അവയെ മേക്കുന്ന  ഇടയന്മാരേയും കാണാം, കിലോമീറ്ററുകളോളം പരന്നകിടക്കുന്ന പ്രദേശങ്ങൾ,നിരപ്പായ പ്രദേശത്ത് ആധുനിക രീതിയിൽ നിർമിച്ച റോഡുകൾ, വളവുകളും തിരിവുകളും നന്നേകുറവാണ്,ഇടക്ക് മാത്രം എതിർ ദിശയിൽ അറബികളുടെ പഴയ വാഹനങ്ങൾ മാത്രം, അതിൽ നിറയെ ഓട്ടകൾക്കുള്ള പുല്ലുകളും മറ്റുമാണ് കൊണ്ട് പോകുന്നത്,യാത്രക്കാരും വാഹനങ്ങളും നന്നെ കുറവുള്ള പ്രദേശം, കുറേ സഞ്ചരിച്ചപ്പോൾ ഞങ്ങൾ വണ്ടിയൊന്ന് ഒതുക്കി നിർത്തി, ഇപ്പോൾ പുറത്ത് ഒരിളം കാറ്റ് വീശുന്നുണ്ട്, ഡിസംമ്പറിൽ  ഒരു പുഴവക്കിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന തണുത്ത കാലവസ്ഥയെ അനുസ്മരിപ്പിക്കുന്നു, ഇത് മരുഭൂമിയൊ ? എന്ന് ചിലപ്പൊ മനസ് ചോദിച്ച് പോകുന്നുണ്ട്, ഞങ്ങളയാ കാറ്റ് അല്പനേരം അവിടെ തങ്ങാൻ പ്രേരിപ്പിച്ചു, കറുത്ത കല്ലുകളാണ് റോഡിനു ഇരുവഴവും അതിലെ ഒരു പാറായിൽ  കേറി നോക്കി കറുത്ത ഭൂമിക, വിജനതയിൽ വിദൂരത്ത് നിന്ന്  കാറ്റിന്റെ കുഴൽനാദം, വിരളമായി ചെറിയ കുരുവികളുടെ ചെറിയ ശബ്ദങ്ങൾ,കതോർത്താൽ അകലെ ഏതോ കുടിലിൽ നിന്നൊരു അറബിക് സംഗീതം കേൾക്കുന്നപോലെ, ഈ കാണുന്ന വിചനതക്ക് അപ്പുറം ഒരു ഗ്രാമമുണ്ടായിരിക്കാം,അവിടെ ഏതോ ഒരു അറബിക് സംഗീതവും കേട്ട് റൊട്ടി കഷ്ണങ്ങളു കഴിച്ച് വിശ്രമിക്കുന്നുണ്ടാകാമെന്ന് ഞാൻ മനസിൽ ഓർത്തുപോയി,കാറ്റ് ചിലപ്പോൾ ശക്തമാകുന്നുണ്ട്,ഇളംവെയിൽ   കവിളുകളെ തലോടുന്നു,വളരെ വേഗത്തിലൊരു കാർ പാഞ്ഞുപോയി,അതിലെ ഒരു അറബി ഞങ്ങളെ നോക്കി ചിരിച്ചു,

റഫീഖും അദ്നുവു സുഫിയാനും മർവാനുമാണ് കൂടെയുള്ള യാത്രികർ,യാത്രപ്രിയരെക്കാൾ പുതിയ സ്ഥലങ്ങൾ കണ്ടെത്താൻ താല്പര്യമുള്ള സുഹൃത്തുക്കൾ, ചിത്രങ്ങൾ അദ്നാൻ പകർത്തുന്നുണ്ട്, മനോഹരമായ ഭൂമിക, പൊൻപുലരിയുടെ സൂര്യകിരണങ്ങൾ തട്ടി പുൽ ചെടികൾ ഈ  കറുത്ത കല്ലുകൾക്കിടയിൽനിന്ന് തലയാട്ടുന്നുണ്ട്, അപൂർവ്വമായി ഇടക്ക് ചില വിനോദ സഞ്ചാരികൾ ഈ വഴികളിലൂടെ പോകുന്നുണ്ട്, ഇവിടെ  ചപ്പ് ചവറുകളൊന്നും കാണുന്നില്ല, നല്ല വൃത്തിയുള്ള റോഡുകളും അരികുകളും, ഞങ്ങൾ ഇപ്പോഴും ബർസയിൽ എത്തിയിട്ടില്ല ഇനിയും യാത്ര ചെയ്യണം, അങ്ങനെ വീണ്ടും യാത്ര തുടങ്ങി, വിദൂരത്ത് പച്ചപ്പ് നിറഞ്ഞ മലകൾ കാണുന്നുണ്ട്, കറുത്തകല്ലുകൾ ഇപ്പോൾ കുറഞ്ഞു വരുന്നു, പുല്ല് വിരിച്ച പരന്ന പ്രദേശങ്ങളായി മാറിയിരിക്കുന്നു , ആട്ടിൻ കൂട്ടങ്ങൾ ദാരാളം കാണുന്നുണ്ട്, മനോഹരമായ പ്രദേശം, പച്ചപ്പ് നിറഞ്ഞ പ്രദേശത്തിന്റെ നടുവിലൂടെയുള്ള റോഡ്,  ഞാൻ അങ്ങ് ദൂരെ നിന്നുള്ള ആ ദൃശ്യത്തെ മനസിൽ  ഓർത്തെടുത്തു, എന്നിട്ട് വിദൂരത്തേക്ക് നോക്കി, അങ്ങ് ദൂരേ ഒരു ആട്ടിൻ കൂട്ടം നടന്ന് അകലുന്നുണ്ട് ആട്ടിടയൻ കൂട്ടം തെറ്റിപ്പോകുന്ന ആടുകളെ തെളിച്ച് പിന്നിൽ ഓടി നടക്കുന്നു,

ഇപ്പോൾ ഞങ്ങൾ സഞ്ചരിക്കുന്ന പ്രദേശവും കുറച്ച് മുമ്പ് പിന്നിട്ട മരുഭൂമിയും എത്ര പെട്ടെന്നാണ് മാറി മറിഞ്ഞത്, ഭൂമിയുടെ ഓരോ ഇടങ്ങളും കാലവസ്ഥക്കനുസരിച്ച് മാറുന്നത് എത്ര കുറച്ച് ദൂരത്തിനുള്ളിലാണ്, ചിലപ്പൊ പെടുന്നനെ തണുപ്പിൽനിന്ന് ചൂടിലേക്കും മഞ്ഞിലേക്കും മഴയിലേക്കുമാണ് മാറുന്നത്, ഇപ്പോൾ ഞങ്ങൾ ബർസക്കടുത്ത് എത്തിയിരിക്കുന്നു, നിറയെ പുല്ലുകളും ചെടികളും പൂക്കളും നിറഞ്ഞ കുന്നുകളാണ് ചുറ്റും, 

ഒരു കുന്നിന്നപ്പുറം മറ്റൊന്നെന്ന നിലയിൽ മനോരമായ പ്രദേശം, അവയ്ക്കിടയിലൂടെ വളഞ്ഞ് തിരിഞ്ഞ് പോകുന്ന റോഡുകൾ, വണ്ടി നിർത്തി  ഒരു കുന്നിനു മുകളിൽ ഞങ്ങൾ പാഞ്ഞ് കയറി  , അതിനപ്പുറവും എത്രയോ കുന്നുകൾ ,എല്ലാ കുന്നുകളിൽ ഓടിപ്പോയി കേറാൻ തോന്നുന്ന അത്രക്ക് സുന്ദരം, ഇളം കാറ്റിൽ അല്പനേരം ആ കുന്നിന്റെ മുകളിൽ ഞങ്ങൾ മതിമറന്ന് ഇരുന്നു,കേരളത്തിലെ ഒരു നാട്ടിൻ പുറത്തെ കുന്നിൻ മുകളിൽ നിൽക്കുന്ന പ്രതീതി,ഇത് കൊടൈക്കനാലിലെ പുൽമേടുകാളാണൊ  എന്നും ചിന്തിച്ചുപോയി,അതെ സൗദിയിലെ കൊടൈക്കനാൽ,അങ്ങനെ തോന്നതിരിക്കാൻ കഴിയില്ല, അതല്ലെങ്കിൽ  ഈ തണുപ്പ് കൊള്ളുമ്പോൾ ഊട്ടിയിലെ പുൽമേടുകളിൽ ഓടിനടന്ന ഓർമകൾ അറിയാതെ മനസിലേക്ക് വന്നു,

യാത്ര തുടരുകയാണ്  ബർസയിലെത്തുമ്പോൾ  രാവിലെ 10 മണി കഴിഞ്ഞിരുന്നു,തണുപ്പ് അപ്പോഴും ഉണ്ട്, നല്ല ഉളം കാറ്റ്, ബർസയിലെ വഴിവക്കിലെ ഒരു ബദവിയൻ സൗദിയുണ്ടാക്കുന്ന നാടൻ ചായയും ബിസ്ക്കേറ്റും കഴിച്ച് അല്പനേരം ഇരുന്നു  അദ്ദേഹത്തിന്റെ  ആ താൽക്കാലിക ചായ മക്കാനി ഒരു മലയുടെ ചെരിവുലാണ് നിൽക്കുന്നത്, യാത്രക്കാരെ ലക്ഷ്യമാക്കിയാണ് ഈ കട, അവിടെനിന്ന് നോക്കിയാൽ താഴെ മലഞ്ചെരുവിൽ ധാരാളം ടെന്റുകൽ കാണാം ഇവയെല്ലാം വിനോദ സഞ്ചാരികളെ കാത്ത് തുറന്നിട്ടിരിക്കുകയാണ്, ഫാമിലികൾക്കും സൗഹൃദ കൂട്ടങ്ങൾക്കും സായ്ഹ്നങ്ങളും  രാത്രിയും ചിലവഴിക്കാൻ പറ്റിയ ഇടങ്ങൾ,ചിലയിടങ്ങൾ യൂറോപ്പിലെ ചില  സ്ഥലങ്ങളെപ്പോലെ മനോഹരം, 

യാത്ര ഒരു ജലാശയത്തിനു മുമ്പിലെത്തി, തണുത്ത വെള്ളം, മുകളിൽനിന്ന് അരുവികളിലൂടെ വെള്ളം ഇവിടേക്ക് ഒഴുകി വരുന്നു,  ഇവിടെ കുറച്ച് ആളുകൾ തമ്പടിച്ചിരിക്കുന്നുണ്ട് , ഭക്ഷണങ്ങൾ ഉണ്ടാക്കുന്നുണ്ട്, കുട്ടികൾ കളികുന്നു, ഞങ്ങൾ അല്പനേരം ഈ സ്ഥലത്ത് ചിലവഴിക്കാമെന്ന് വിചാരിച്ചു, അവിടേക്ക് നടന്നു,

തണുപ്പാർന്ന മനോഹരമായ ജലശയത്തിനു ചുറ്റും നടക്കുകയാണ് , കേരളത്തിൽ ഏതോ ഉൾനാട്ടിലെ മലഞ്ചെരുവിലൂടെ നടന്നുപോകുകയാണെന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്, ഈയൊരു അന്തരീക്ഷം ഒരിക്കലും സൗദിയുടെ മറ്റു ഇടങ്ങളിൽ കാണ്ടിട്ടില്ല,അത്ഭുതങ്ങൾ ഒളിപ്പിച്ച് വെക്കുന്ന ഭൂമികയാണ് മരുഭൂമികൾ , 

ചരിത്രങ്ങൾ വായുക്കുമ്പോഴും കഥകൾ കേൾക്കുമ്പോഴും മരുഭൂമിയുടെ വിസ്മയങ്ങളെ കേട്ടറിഞ്ഞിണ്ടെങ്കിലും  യാത്രകൾ അവയെ അടുത്തറിയാൻ കഴിയുമ്പോഴാണ് ഈ പ്രകൃതിയുടെ വിശ്വരൂപങ്ങളെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുക,  ഇടക്ക് ഒരു സ്വദേശി പൗരനെ പരിചയപ്പെട്ടു, മക്കളും പേരമക്കളുമായി ഒഴിവ് സമയം ചിലവിടാൻ വന്നതാണ്, ആ പ്രദേശത്തെ കുറിച്ച് കുറേ സംസാരിച്ചു, മഴ ധാരാളം കിട്ടുന്ന പ്രദേശമാണെന്നും കുറച്ച് അകലെ കൃഷിയിടങ്ങളുണ്ടെന്ന്മൊക്കെ അദ്ദേഹം പറഞ്ഞു, അല്പം കൂടി അതിലെയെല്ലാം ചുറ്റിനടന്നു കണ്ടു, സമയം വേഗത്തിൽ പോയികൊണ്ടിരിക്കുന്നു ഇനി തിരിച്ച് പോകണം, സഞ്ചാരികൾ ഇവിടേക്ക് ഇടക്ക് വരുന്നുണ്ട്,ഞങ്ങൾ തിരിച്ച് വണ്ടിയിലേക്ക് നടന്നു,

ആ മലകളും കുന്നുകളും മനോഹാരിതയേയും ഹരിതാഭ  വർണ്ണങ്ങളേയും പിന്നിലാക്കി ഞങ്ങൾ തിരിച്ച് പോരുകയാണ്, വഴിയിൽ ഒരു ഒട്ടകക്കൂട്ടം റോഡ് മുറിച്ച് കടക്കുന്ന രംഗം ഈ യാത്രയിലെ ഏറ്റവും വലിയ ദൃശ്യമായി,വണ്ടികൾ ഒതുക്കി അവർക്ക് വഴിയൊരുക്കി,

അസ്തമയ  സൂര്യന്റെ  പോക്കുവെയിലും പച്ച വിരിച്ച മരുഭൂമിയുടെ വശ്യതയും അതിലൂടെ ആ ഒട്ടകക്കൂട്ടങ്ങൾ മസറയെ ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന അതിമനോഹര ദ്യശ്യവും, അതിനു പിന്നാലെ അവയെ നോക്കാൻ ഒരു ആഫ്രിക്കൻ വംശജനും, അയാൾ ഏറ്റവും ഭംഗിയുള്ള ഇയരംകൂടിയ ഒട്ടകത്തിന്റെ പുറത്ത് രാജാവിനെപ്പോലെ അവയേയുംകൊണ്ട് ലക്ഷ്യ സ്ഥാനത്തേക്ക് നിങ്ങുന്നു, അവ നടന്നു നീങ്ങുന്ന വിസ്മയകരമായ ആ കാഴ്ച കണ്ട് ആ നിരപ്പായ വഴിവക്കിൽ അല്പ നേരം നിന്നുപ്പോയി,അല്പനേരങ്ങൊണ്ട് അങ്ങകലെ അവയെല്ലാം ആ മരുഭൂമിയുടെ വിജനതയിലേക്ക് മറഞ്ഞു, യാത്ര ജിദ്ദ പട്ടണവും ലക്ഷ്യമാക്കി നീങ്ങി, സൂര്യൻ പതിയെ താഴ്ന്നു മരുഭൂമി ഇനി ഇരുട്ടിലേക്ക് മറയുകയാണ് ഇപ്പോൾ മുമ്പിൽ വാഹനത്തിന്റെ അല്പദൂരം കാണുന്ന വെളിച്ചമാത്രം,
ബർസ- ജിദ്ദ പട്ടണത്തിൽനിന്ന് ഒരു മണിക്കൂർ മാത്രം സഞ്ചരിച്ചാൽ എത്തുന്ന പ്രദേശമാണ് ,എന്നാൽ ഭൂപ്രകൃതിയും കാലവസ്ഥയും അപ്പാടെ വ്യത്യസ്തമായൊരു പ്രദേശം, ഉൾനാടായതിനാൽ കൂടുതൽ പേർ ഇവിടെ എത്തുന്നില്ല, അത് കൊണ്ട് തിരിക്കൊ ശബ്ദ കോലഹലങ്ങളൊ ഇല്ലാത്ത മനോഹരമായ പ്രദേശം,കൂടുതൽ സഞ്ചാരികളെ കാത്തിരിക്കുകയാണ് ബർസ.


2019, ഒക്‌ടോബർ 13, ഞായറാഴ്‌ച

പിന്നിലേക്ക്

മുകളിലോട്ട്
പെയ്ത്
മഴ,
പിന്നിലോട്ടൊഴികി
പുഴ,
മലവെള്ളത്തിനൊപ്പം
എന്നിലേക്ക്
തിരിച്ച് പായുന്ന
കാലം,

അകലെ
കൂട്ടിലേക്കൊരു
പക്ഷി പറക്കുന്നു,
ജോലി കഴിഞ്ഞ്
വീട്ടിലേക്കൊരു
കർഷകനും ,
എന്നിട്ടും
ഏകാന്ത കൊയ്ത്തുകാരി
മുന്നിലേക്ക്
ചുവടും വെച്ച്
തന്നിലേക്ക്
കറ്റ കൂട്ടുന്നു,

തിരിച്ചെത്തിയ കാലം
എന്നിലെ
ചരിത്രം തിരയുന്നു,
തിരിച്ചൊഴുകിയ
പുഴയിൽ
ഇനിയെന്തുണ്ട്?

കാറ്റിലേക്കൊഴുകാനിരിക്കുന്ന
എന്നിൽ
ഭാരമായൊന്നും
കരുതേണ്ടതില്ലല്ലൊ!

കൊയ്തുകാരിയുടെ
അരിവാളും
പിന്നിലോട്ട് നടന്നു,
അരിഞ്ഞിട്ട
നെൽ ച്ചെടികളും
അവളെയൊപ്പം
തിരിച്ച് പോകുന്നു,

എന്നിലേക്കാരും
വരാതായപ്പോൾ
എന്നിലെ ഞാനും
തിരിച്ച്
നിശബ്ദതയിലേക്ക് നടന്നു,

ആ ശ്യൂനതയിലേക്കാണ്
അവൾ
കൊയ്ത്തു കഴിഞ്ഞു
തിരിച്ചു വരുന്നത്,
എന്നിലിന്ന്
ഞാനില്ലെന്ന ദു:ഖം
അടുക്കളക്കപ്പുറത്തെ
വരണ്ട പുഴ കണ്ട്
അവൾ മനസ്സിലാക്കിക്കാണും,

തിരിച്ച് പൈയ്ത് മഴയിൽ
അവൾ
ഉണങ്ങിയ
കൺ പോളകളിൽ
കൺ മഷിയിട്ട്
വയലിലേക്ക്
തിരിച്ചു നടന്നു,

ഞാനില്ലാത്ത
എന്റെ ശരീരം
കാറ്റിന്റെ സ്നേഹത്തിൽ
പക്ഷികൾക്കായൊരു


മരവുമായി.